പ്രതീഷ് നാരായണൻ
പ്രതീഷ് നാരായണൻ

പ്രതീഷ് നാരായണൻ

@pratheesh


പല സമയങ്ങൾ


വളർന്നുകാടായ

താടിയും തടവി

മുടിവെട്ടുകടയിലെ

ആടുന്ന ബെഞ്ചിൽ 

ഊഴവും കാത്തിരുന്ന 

അയാളുടെ സമയം

ശരിക്കും 

ഊഴവും കാത്ത്

അവിടെയിരിക്കേണ്ട 

സമയമായിരുന്നില്ല,

ഉഴുതുമറിച്ചിട്ട പറമ്പിൽ 

പാവലത്തിന്റെ വിത്തിടാനായി 

മണ്ണൊരുക്കാൻ പോവേണ്ട 

സമയമായിരുന്നു.


ഉച്ചയൂണുകഴിഞ്ഞ്

വീട്ടുകാർക്കൊപ്പം 

ഇത്തിരിവട്ടത്തിൽ 

നേരമ്പോക്ക് പറഞ്ഞിരുന്ന

അയാളുട...


പക്ഷേ

പണ്ടൊരു പൂരപ്പറമ്പിൽ,

മഞ്ഞിന്റെ നീർത്തിയ

മേൽമുണ്ട് പുൽക്കൊടി

കളിക്കുവാനെടുത്തു

പുതച്ചിരുന്നൊരു

പാതിരാനേരത്ത്,

ആനപ്പിണ്ടവും, പൊട്ടി-

ത്തീർന്ന കതിനായുടെ

വെടിമണവും ഇഴയിട്ട്

നെയ്തെടുത്ത വിചിത്ര-

ഗന്ധ പട്ടിന്റെ പളപളപ്പിൽ,

കൂർപ്പിച്ചുവെച്ച കാതിന്റെ

മുനയൊടിയാതെ കാത്തിരി-

ക്കുമ്പോൾ, കെടാമംഗലം*

കഥപറഞ്ഞു തുടങ്ങുന്നു.


കഥയേതെന്നോർമ്മയില്ല

എങ്കിലും കഥക്കിടയിൽ

ഒന്നു നിർത്തി, തറപ്പിച്ച്

...


ചില്ലുകുപ്പികൾ

മകൾ വീട്ടിൽ വന്ന്

പിരിഞ്ഞുപോകുമ്പോഴെല്ലാം

മനപ്പൂർവ്വം വഴക്കിടുന്ന

ഒരമ്മയെ അറിയാം.


മകൾ വന്നുകേറുമ്പോൾ

കൊണ്ടുവരുന്നു കൂടെ

പലനിറ കഥകൾ

ചില്ലുകുപ്പികളിലാക്കി.


ചുമന്നു ക്ഷീണിച്ച കൈകൾ

മടിയിൽ നിവർത്തിവച്ചമ്മ

തിരുമ്മിക്കൊടുക്കുന്നു.

അടുപ്പിലൂതിക്കൊടുത്ത് അവളപ്പോൾ

പലനിറ കഥകളുടെ മൂടിമാറ്റുന്നു.


ചില്ലുകുപ്പികളിലൊന്നിലൊരു

കൂട്ടുകാരിയെ ഏറെനാൾകൂടി

കണ്ടതിന്റെ അത്ഭുതവും അസൂയയും

പൊട...