സ്വന്തം ഉടലിലേയ്ക്കു നോക്കാതെയാണ്

നൃത്തം പഠിച്ചിട്ടില്ലാത്ത ഒരുവൾ

സ്വയം മറന്ന്

നൃത്തം ചെയ്യാൻ തുടങ്ങിയത്.


അപകർഷതയുടെ മൗനമുറഞ്ഞ

തടാകങ്ങളിൽ നിന്ന്

അരൂപികൾ ഉയർന്നുവന്നു പാടിക്കൊണ്ടേയിരുന്നു.


നൃത്തം മുറുകിയപ്പോൾ

ഒരേ ചലനങ്ങൾ

കണ്ണാടിയിലെന്നപോലെ

പരസ്പരം നോക്കിച്ചിരിക്കുകയും

കാലിലെ ഞരമ്പുകളിൽ അടയാളപ്പെടുകയും

ചെയ്തു കൊണ്ടിരുന്നു.


ചുറ്റിപ്പിടിക്കുന്നേതോ കൈകൾ.

തൂവൽ പോലെ മിനുമിനുത്ത കവിള...