മധുമിതയ്ക്ക് കൊലുസ്സിഷ്ടമായിരുന്നു.

നിറയെ മുത്തുകളുള്ള,

ചിരിക്കുമ്പോൾ ചിതറുന്ന

വെള്ളിക്കൊലുസുകൾ.

ഓരോ തവണയും

പുതിയ കൊലുസിൽ നിന്ന്

മുത്തുകൾ അടർത്തിയെടുത്ത്

മുത്തശ്ശി പറയും:

പെണ്ണുങ്ങൾ നടക്കുമ്പോൾ നെലമറിയരുത്.

അവൾക്കപ്പോൾ സങ്കടം വരും.


കാമുകന്റെ ആദ്യത്തെ സമ്മാനം

തഞ്ചാവൂർ കൊലുസായിരുന്നു.

പകൽ കിലുങ്ങുന്നത്.

രാത്രിയിൽ തിളങ്ങുന്നത്.

ഉടുപ്പെല്ലാമഴിച്ചിട്ടും

രണ്ടു കുഞ്ഞിപ്പാമ്പുകൾ മാത്രം

...