ഷൊർണൂർക്കാരിപ്പാട്ട്
FEATURED POST

ഷൊർണൂർക്കാരിപ്പാട്ട്

Latest

വീടാകെ

പൊട്ടുതൊട്ടില്ലെന്നു തോന്നി,

നെറ്റിയുണ്ട്.

കുളിച്ചിട്ടേയില്ലെന്നു തോന്നി,

മുടിയീര്‍പ്പമുണ്ട്.

നല്ലതൊന്നുമുടുത്തില്ലെന്നു തോന്നി,

മുണ്ടുപെട്ടിയുടെ കരുതല്‍ മണമുണ്ട്.

കണ്ണെഴുതിയില്ലെന്നു തോന്നി,

ചിമ്മുമ്പോളെരിവുണ്ട്.

അടിയുടുപ്പില്ലെന്നു തോന്നി,

ചരടിന്‍റെ വലിവുണ്ട്.

പൂവ് ചൂടിയില്ലെന്നു തോന്നി,

മുടി മുല്ലവെണ്മയുണ്ട്.

മുഖം മിനുക്കിയില്ലെന്നു തോന്നി,

മെഴുക്കെണ്ണക്കനിവുണ്ട്.

ചെരിപ്പിടാന്‍ മറന്നതല്ല,

നഗ്നപാദം വെച...


പാലം

അമ്മയും മോളും

ബസ്റ്റോപ്പിൽ കാത്തുനിൽക്കുന്നു

ബസ് വരുന്നു

അവർ അതിൽ കയറി ടിക്കറ്റ് എടുക്കുന്നു,

രണ്ട് ജീവിതം.


കണ്ടക്ടർ ചോദിച്ചു,

അക്കരെയോ ഇക്കരെയോ?


അമ്മ പറഞ്ഞു, നടുക്ക്.

കണ്ടക്ടർ: ആ സ്റ്റോപ്പ് മരണമാണ്


അമ്മ: അതുമതി

ഏറ്റവും ആഴമുള്ള ഇടം നോക്കി നിർത്തണം

ജീവിതത്തിലേക്ക് ഉള്ളതിന്റെ 

ഇരട്ടിച്ചാർജ് തരാം

അക്കരെ വന്നുനിൽക്കുന്നയാൾ

മുഷിഞ്ഞ് മടങ്ങിപ്പോകട്ടെ.

...

പാലറ്റ്

ഐസ് ബർഗിൻ്റെ 

നിമ്നോന്നതികളിലൂടെ 

ഒഴുകിയിറങ്ങുന്ന നീലകളുടെ 

സമുദ്രസ്നാനം

നീന്തി മറയുന്ന കറുപ്പുകളിൽ നിന്ന്

ചിതറിത്തെറിക്കുന്ന വെളുപ്പുകളുടെ

പതഞ്ഞുയരുന്ന വിരലുകൾ 

തൊട്ടു നോക്കുന്ന

തണുപ്പിൻ്റെ സ്ഥടിക വാനം

ഒഴുക്കുകളുടെ സംഗീതത്തിൽ

വരക്കാനൊരുക്കി വെച്ചൊരു

ഗ്ലാസിയർ പാലറ്റ്.

...

ഖനനം

ഭൂമിക്കടിയിൽ കിടക്കുന്നുണ്ട്

ആ ശില്പം

ശില്പിയേയും കെട്ടിപ്പിടിച്ച്


അവർ

മണ്ണുമാന്തി നോക്കുന്നു

ഭൂമി തുരന്നു നോക്കുന്നു

കടൽ

വറ്റിച്ചു നോക്കുന്നു


അവർ

അറിയപ്പെടാത്തൊരു ലോഹത്തിൻ്റെ

കണക്കെഴുതി നോക്കുന്നു

നിറവും തൂക്കവും നോക്കുന്നു


അവർ

നുണകൾ കൊണ്ട്

കഴുകിയെടുക്കാൻ നോക്കുന്നു

അരിച്ചെടുക്കാൻ നോക്കുന്നു


ഭൂമിക്കടിയിൽ കിടപ്പുണ്ട്

ആ ശില്പം

ശില്പിയേയും കെട്ട...