ജനലരികിൽ

ചായക്കോപ്പയുമായിരുന്ന്

ഞാനതിന്റെ രുചിയറിയുന്നു.


കേൾക്കുന്നു

ഒരിലയുടെ ശബ്ദം:

     ഒരൊറ്റ വാക്ക്

     ആവർത്തിച്ചാവർത്തിച്ച്.


നോക്കുമ്പോൾ

മറ്റിലകൾ തലയാട്ടുന്നു

അതേവാക്ക് ഏറ്റുപറയുന്നു.


പൊടുന്നനെ

മരച്ചില്ലയിളകുന്നു

കാറ്റില്ലാതെ തന്നെ.