ഹലോ....

മരിച്ച വീട്ടിൽ പോയോ....?

മരിച്ച വീടോ....!


വീട്

മരിച്ചതല്ല,

ഉറക്കത്തിൽ

ഇറങ്ങി പോയൊരാളെ

ഓർത്ത്

കരഞ്ഞു തളർന്നതാണ്.


ജംഗ്ഷനിൽ

ഒരാൾ വണ്ടി നിറുത്തി

ഉറക്കെ വിളിച്ചു

ചോദിക്കുന്നു,

മരിച്ച വീട്ടിലേക്കുള്ള...?


വീണ്ടും തിരുത്തി,

 മരിച്ച വീടല്ല;

അനാഥത്വത്തിൽ

ഉരുകി തളർന്നൊരു വീട്....!